പച്ച പുതപ്പിനിടയിലൂടെ ആകാശ് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു
തന്ടെ നീല ചീളുകൾ അവൻ അവൾക്കു എറിഞ്ഞു കൊടുത്തു
കാരാഗ്രഹം പോലെ കടുത്ത ഹൃദയത്തിന്റെ വഴികളിൽ അവൻ
അവൾക്കു വേണ്ടി തങ്ക പകിട്ടാർന്ന പരവതാനി വിരിച്ചു
എഴുന്നേൽക്കു നടക്കു തന്ടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കു
ഒന്നന്നായി അവൻ അവൾക്കു നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു
മുൻപേ നടന്ന വഴികളിലെ ചതി കുഴികൾ അവൾ മറന്നിട്ടില്ലായിരുന്നു
പേടിച്ചും നാണിച്ചും സങ്കോചം കൊണ്ട് ആകെ ചുഉളിയും
അവൾ പരവശ ആയി എങ്കിലും അനുഭവങ്ങൾ മോഹമായതു കൊണ്ടാവാം
അവൾ മുന്നോട്ടു തന്നെ നടന്നു ,അനുഭവിക്കാതെ എന്തെഴുതാൻ
വീഴാത്തവർ എഴുന്നേൽക്കുന്നതെങ്ങനെ
മോഹിക്കാത്തവർക്കു എന്ത് മോഹഭംഗം