കഥകൾ വീണ്ടും പറയാൻ
മടി ആയിരുന്നു അവൾക്കു
അത് കൊണ്ടായിരിക്കണം
കവിതകൾ എഴുതാൻ ശ്രമിച്ചത്
ഓർമകൾ ചികഞ്ഞു വന്ന
വഴികൾ പുഞ്ചിരിക്കളാൽ
മൂടി മുന്നോട്ട് തന്നെ നീങ്ങുവാൻ
അവൾ തീരുമാനിച്ചു
മാടി വിളിച്ചു സമയം
വഴികൾ കാണിച്ചു കൊണ്ടിരുന്നു
കണ്ണടച്ച് നടന്നവൾ മെല്ലെ
എങ്കിലും സ്വപ്നതീരത്തേക്കു തന്നെ യാത്ര തുടർന്നു.